Type Here to Get Search Results !

തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിക്കായുള്ള ചുവരെഴുത്തുകള്‍ നിര്‍ത്തി വച്ച് CPM



തൃക്കാക്കരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി അഡ്വ കെഎസ് അരുണ്‍കുമാറിന് വേണ്ടിയുള്ള ചുവരെഴുത്ത് സ്ഥാനാര്‍ത്ഥിയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം മൂലം ചിലയിടങ്ങളില്‍ നിര്‍ത്തി വച്ചു. സ്ഥാനാര്‍ത്ഥിയെ ഇതുവരെ തിരുമാനിച്ചിട്ടില്ലന്ന LDF കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയാണ് ആശയക്കുഴപ്പം വര്‍ധിപ്പിച്ചത്. മണ്ഡലത്തിന്റെ വിവിധ ഇടങ്ങളില്‍ അരുണിനായുളള ചുവരെഴുത്ത് ഇന്ന് രാവിലെ മുതല്‍ തുടങ്ങിയിരുന്നു. ് അതിനിടയിലാണ് സ്ഥാനാര്‍ത്ഥിയെ തിരുമാനിച്ചിട്ടില്ലന്ന പ്രസ്താവന ഇ പി ജയരാജന്റെയും പി രാജീവിന്റെയും ഭാഗത്ത് നിന്നു വന്നത്. അതോടെ ചിലയടങ്ങളില്‍ ചുവരെഴുത്ത് നിര്‍ത്തിവച്ചു.


സാധാരണഗതിയില്‍ CPM നെ സംബന്ധിച്ചിടത്തോളം സ്ഥാനാര്‍ത്ഥി ഉറപ്പായതിന് ശേഷമോ ചുവരെഴുത്ത് തുടങ്ങാറുള്ളു .KS  Arun Kumar നെ സ്ഥാനാര്‍ത്ഥിയാക്കി തിരുമാനിച്ചു എന്ന തരത്തില്‍ വാര്‍ത്തകളും വന്നിരുന്നു. ഇന്ന് പി രാജീവും, LDF കണ്‍വീനര്‍ ഇ പി ജയരാജനും അത് നിഷേധിച്ചതോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളവര്‍ ചിന്താക്കുഴപ്പത്തിലായത്. പാര്‍ട്ടി ഔദ്യോഗികമായി തിരുമാനിച്ചത് കൊണ്ടല്ലേ തങ്ങളോട് ചുവരെഴുതാന്‍ പറഞ്ഞതെന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

തൃക്കാക്കരയില്‍ CPM ന് അപ്രതീക്ഷിത സ്ഥാനാര്‍ഥിയാണുണ്ടാകാന്‍ പോകുന്നതെന്ന വാര്‍ത്തകളും കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് ഒരാളെ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎമ്മില്‍ ധാരണയായെന്നും അതുകൊണ്ടാണ് അരുണ്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതെന്നുമാണ് അഭ്യൂഹം.എറണാകുളത്ത് നിന്ന് തന്നെയുള്ള ഒരു വനിതാ നേതാവാണ് എല്‍ഡിഎഫുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചതെന്നും അഭ്യൂഹമുണ്ട്.