Type Here to Get Search Results !

തട്ടിപ്പുകാരും കള്ളക്കടത്തുകാരും സുഖിച്ചു വാഴുന്ന കേരളത്തിൽ സഹോദരിയുടെ വിവാഹ ചിലവിന് പ്രതീക്ഷിച്ച വായ്പ കിട്ടാത്തതിൻ്റെ പേരിൽ ജോലി ചെയ്ത് കുടുംബം നോക്കിയിരുന്ന യുവാവ് ജീവനൊടുക്കി


സഹോദരിയുടെ വിവാഹത്തിന് അഞ്ചുനാള്‍ മാത്രം ബാക്കി നില്‍ക്കെ, സഹോദരന്‍ ജീവനൊടുക്കി. വിവാഹത്തിന് പ്രതീക്ഷിച്ച വായ്പ ലഭിക്കില്ലെന്ന് അറിഞ്ഞ മനോവിഷമത്തിലാണ് തൃശ്ശൂര്‍ ഗാന്ധിനഗര്‍ കുണ്ടുവാറയില്‍ പച്ചാലപ്പൂട്ട് വീട്ടില്‍ വിപിന്‍ (25) ആത്മഹത്യ ചെയ്തത്.


വിവാഹത്തിന് ആഭരണങ്ങളെടുക്കാന്‍ അമ്മയെയും സഹോദരിയെയും ജൂവലറിയിലിരുത്തിയ ശേഷമാണ് വിപിന്‍ വീട്ടിലെത്തി തൂങ്ങിമരിച്ചത്. സഹോദരിയുടെ വിവാഹാവശ്യങ്ങള്‍ക്കായി ബാങ്കില്‍നിന്ന് വായ്പ തേടിയിരുന്നു. മൂന്നുസെന്റ് ഭൂമി മാത്രമേയുള്ളൂവെന്നതിനാല്‍ എവിടെനിന്നും വായ്പ കിട്ടിയില്ല. തുടര്‍ന്ന്, പുതുതലമുറ ബാങ്കില്‍നിന്ന് വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

കഴിഞ്ഞദിവസം വായ്പ അനുവദിച്ചെന്ന അറിയിപ്പിനെത്തുടര്‍ന്ന് വിവാഹത്തിന് സ്വര്‍ണമെടുക്കാനായി അമ്മയെയും സഹോദരിയെയും കൂട്ടി ജൂവലറിയിലെത്തി. ആഭരണങ്ങളെടുത്തശേഷം, പണവുമായി ഉടനെത്താമെന്നറിയിച്ച് വിപിന്‍ പോയി. എന്നാല്‍, വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്കില്‍നിന്ന് പിന്നീട് അറിയിപ്പ് കിട്ടി. ജൂവലറിയില്‍ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ അമ്മ ബേബിയും സഹോദരി വിദ്യയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ മരിച്ചനിലയില്‍ കണ്ടത്.

സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിയുണ്ടായിരുന്ന വിപിന് കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. മരപ്പണിക്കാരനായിരുന്ന അച്ഛന്‍ വാസു അഞ്ചുകൊല്ലംമുമ്പ് മരിച്ചു. കുറച്ചുനാള്‍മുമ്പ് നിശ്ചയിച്ച വിവാഹമായിരുന്നു വിപിന്റെ സഹോദരിയുടേത്.
സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിവെക്കുകയായിരുന്നു.

ദാരിദ്രവാസികൾ ഉണ്ടെങ്കിലെ പാർട്ടിയ്ക്ക് വോട്ട് കിട്ടുകയുള്ളു എന്ന ചില രാഷ്ടീയ പാർട്ടി ബുദ്ധിജീവികളുടെ കണ്ടെത്തലാണ് കേരളത്തിൻ്റെ ഈ അവസ്ഥയ്ക്ക് കാരണമെന്ന് സോഷ്യൽ മീഡിയ. കൃഷി ഉൾപ്പെടെ എല്ലാ വ്യവസായങ്ങളെയും തകർത്ത് പുതിയ സംരഭങ്ങൾ തകർത്ത ഇക്കൂട്ടർ ഇപ്പോൾ ചെറുകിട വ്യാപാരികളെ തകർക്കാൻ ഓൺലൈൻ കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയാണ്.പിഎസ്സ്സിയെ അട്ടിമറിച്ച് വേണ്ടപ്പെട്ടവർക്ക് ജോലി നൽകാൻ തുടങ്ങിയതോടെ യുവാക്കളുടെ ആ പ്രതീക്ഷയും നഷ്ടപ്പെട്ടു.തലയൊന്നിന് നൂറും ഇരുന്നൂറും കോൺട്രാക്ടർമാരിൽ നിന്ന് കമ്മീഷൻ വാങ്ങി അന്യസംസ്ഥാന തൊഴിലാളികളെ ഇറക്കി കൂലിപ്പണിക്കാരെയും തകർക്കാൻ ശ്രമിക്കുന്നു. യുവാക്കളെ ലഹരിക്കടിമയാക്കി പ്രതികരണ ശേഷി നഷ്ടപ്പെടുത്തി അവരുടെ അവകാശങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഇവർ ബാറുകളും കള്ള് ഷാപ്പുകളും തുടങ്ങാൻ കാണിക്കുന്ന ആവേശം യുവാക്കൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനങ്ങൾ തുടങ്ങുന്നവരെ തകർക്കാൻ ശ്രമിക്കാതിരുന്നാൽ ഇത്തരം ആത്മഹത്യകൾ ഒരു പരിഥി വരെ ഒഴിവാക്കാം.